2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഓര്‍മ്മപ്പാടുകള്!


ഓര്‍മ തന്‍ ഭാണ്ഡം തുറക്കവേ

പതഞ്ഞു പൊങ്ങുന്നോര്‍മയില്‍

കുടിലിന്‍ കഷ്ട്ട ഓര്‍മ്മപ്പാടുകള്‍.

ഉരിയരി വാങ്ങാന്‍ ഒഴുക്കിയ-

വിയര്‍പ്പിന്‍ വേതനം

നല്‍കാന്‍ വൈമനസ്സ്യമായി ജന്മികള്‍

ഔദാര്യ ചേഷ്ട്ടിയിലുള്ള നോട്ടമുണ്ടെങ്കിലും

മറക്കുന്നുയെല്ലാം എരിവയറിനോര്‍മയില്‍

കടല്‍ കടന്നു ജനമായിരങ്ങള്‍

കാലം മറിഞ്ഞു കോലം മാറി

അക്കര മണ്ണിന്‍ കഷ്ട്ട ചിന്തയില്‍

മറന്നു ഇക്കര തന്‍ മുറിപ്പാടുകള്‍

താന്‍ നേടിയതില്‍ ഭുജനം കുറച്ച്-

പറത്തിയക്കരെ വേദനം പ്രേമഭാജിതര്‍ക്കായി.

ഒരു വറ്റിന് കലമൂറ്റിയ മുന്‍തലമുറ തന്‍-

പിന്‍ മുറ മുന്നില്‍ മരുമണ്ണിന്‍ വിഭവ മഴ.

ഇന്നിനീ കുതിപ്പിന്‍ പിന്നില്‍ കിതച്ച-

മനുഷ്യ യന്ത്രങ്ങള്‍ തന്‍ മുന്നില്‍

തന്ത്രം മെനയുന്ന കസേരകള്‍

പരിഗണന വരുമെന്ന സ്വആശ്വാസത്തിലായി

കാത്തിരിക്കുന്നു കാല ചക്രത്തില്‍

പിന്നെയും പിന്നെയും.