2023, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

കലാലയം ആശ്വാസ സമയം

 കലാലയം ആശ്വാസ സമയം

✍️ സൂഹൈൽ പി . ടി
ഈത്തച്ചിറ ✍️
കാണുമ്പോൾ ദുഃഖവും അതുപോലെ തന്നെ സന്തോഷവും നൽകുന്ന ഒരു മോണാലിസ ചിത്രമായാണ് കലാലയങ്ങളെ തോന്നുന്നത്.കാരണം സ്കൂളും , പരിസരവും കാണുമ്പോൾ ഈ നല്ലകാലം അവസാനിച്ചല്ലോ എന്നുള്ള വേദന ഒരുഭാഗത്ത് ഉണ്ടാകുമ്പോൾ, മറുഭാഗത്ത് കലാലയ കാലത്തെ ഓർമ്മകൾ അയവിറക്കുമ്പോ കിട്ടുന്ന സന്തോഷമാണ്.
സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ചാണ് കൂടുതലും ചിന്ത പോകുന്നത് എന്നതുകൊണ്ട് തന്നെ സ്കൂളും ആ കാലത്തെ ഗുരുക്കന്മാരെ കാണുകയും അവരുമായിട്ട് പഴയകാല ഓർമ്മകളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയും ചെയ്യുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.
ഇടക്കൊക്കെ സ്ക്കൂൾ സന്ദർശിച്ച് പ്രത്യേകിച്ച് കലോത്സവ സമയങ്ങളിൽ പരിപാടി ദർശിച്ചും, പഴയ സ്കൂൾ ഓർമ്മ പുതുക്കലും മനസ്സിന് സന്തോഷവും കുളിരും കിട്ടുന്ന വലിയ കാര്യമാണ് .അധ്യാപകരുടെ മുന്നിൽ വരുമ്പോൾ ,അവരുടെ അടുത്ത് ഇരിക്കാൻ പറയുമ്പോൾ,അവരുടെ അടുത്ത് ഇരുന്ന് സംസാരിക്കുകയാണെങ്കിൽ പോലും ഒരു ഉറച്ച ഇരുത്തം ഇരിക്കൽ ഒരു പ്രയാസമായി തോന്നാറുണ്ട്.അതൊരു ആദരവ് കൊടുക്കൽ കുറവാകുമോ, അവരെന്തെങ്കിലും കരുതുമോ എന്നതാണ് അതിന് നിദാനമായി വരുന്നത്.
നമ്മുടെ കുഞ്ഞു പ്രായത്തിലെ കലാലയ ഗുരുക്കന്മാർ ദശകങ്ങൾ കഴിഞ്ഞിട്ടും നമ്മളെ ഓർക്കുക എന്നുള്ളത് തന്നെ വലിയൊരു അംഗീകാരവും, സന്തോഷവുമായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്.
ടീച്ചറെ കുട്ടികൾക്ക് ഓർക്കാനും, ഓർമ്മയിൽ നിന്നെടുക്കാനും എളുപ്പവും, അത്ര തന്നെ മികവ് പുലർത്താത്ത അല്ലെങ്കിൽ കഴിവ് പ്രകടിപ്പിക്കാത്ത വിദ്യാർത്ഥികളെ അധ്യാപകർ ഓർക്കുന്നു അവരെ പേരെടുത്ത് വിളിക്കുക എന്നുള്ളതൊക്കെ ആ കുട്ടിക്ക് വലിയ കാര്യമാണ്. ആ വിളി കേൾക്കുമ്പോ ഉള്ളിൽ ഉണ്ടാവുന്ന കുളിരുണ്ടല്ലോ
"ൻ്റെ സാറേ"
പറഞ്ഞറീക്കാൻ സാധിക്കില്ല.
അധ്യാപകരെ കണ്ടാൽ മിക്കപ്പോഴും പഴയവരും, പുതിയവരും തമ്മിലുള്ള വ്യത്യാസമാണ് സംസാരത്തിൽ വരാറ്. പഴയ കുട്ടികൾക്ക് വലിയ ആദരവും,ബഹുമാനവും കാണിക്കലായിരുന്നു, ഇന്നതിൽ വലിയ മാറ്റം ഉണ്ട് എന്നുള്ളതും,വലിയ കുരുത്തക്കേടിനും ഇന്ന് ശിക്ഷ കൊടുക്കുകയാണെങ്കിൽ പോലും പേടിക്കേണ്ട അവസ്ഥയാണ് എന്നുള്ളതുമൊക്കെ സങ്കടം അയവിറക്കുന്ന പോലെയാണ് തോന്നിയത്.
നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ കുറിച്ച് നമുക്ക് അറിവുണ്ടാവുക എന്നുള്ളത് വലിയൊരു തിരിച്ചറിവാണ്.വലിയ തിരക്കാണെങ്കിലും എത്ര വലിയ അത്യാവശ്യത്തിലാണെങ്കിലും തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ സമയം കണ്ടെത്തണം എന്നുള്ള ഒരു വലിയ ഉപദേശമാണ് ഗുരുവിൽ നിന്ന് ലഭിച്ചത്.നാമൊക്കെ എത്ര വളർന്നാലും അവർക്കൊക്കെ നാമിപ്പോഴും ആരുടെ കുട്ടികളാണ് എന്നുള്ള ചിന്തയാണ് ഇപ്പോഴും ഉപദേശം തരാൻ അവരെ പ്രേരിപ്പിക്കുന്നത് എന്നും തോന്നുന്നു.
ഒരുപാട് കുട്ടികളുമായി ഇടപെടുന്നതുകൊണ്ടും , കുട്ടികളെ കണ്ട പരിചയം കൊണ്ടും കുട്ടികൾ എങ്ങനെയൊക്കെ ആവാം ,എങ്ങനെയൊക്കെ പോകാം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉള്ളതുകൊണ്ടുമായിരിക്കും അങ്ങനെ ഒരു ഉപദേശം തരാൻ ഗുരു താല്പര്യപ്പെട്ടത് എന്ന് കരുതുന്നു.
ഒരുപാട് സന്തോഷങ്ങളും സ്നേഹങ്ങളും തന്നുകൊണ്ട് ദിവസത്തെ സന്തോഷത്തിന്റെ വലിയൊരു നിറക്കൂട്ടാക്കിയ ഗുരുനാഥരെ സ്നേഹത്തോടെ ഓർത്തു കൊണ്ടും ,ഓർമ്മയിൽ ഉണ്ടാവണം എന്നും പ്രത്യേകിച്ച് പ്രാർത്ഥന വേളയിലാവണം അത് എന്നോർമ്മിപ്പിച്ച് കൊണ്ടും, വീണ്ടും സന്ദിക്കും വരേക്കും വണക്കം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആ സന്തോഷ പകലിൽ നിന്ന് നേരെ വീട്ടിലേക്ക്....
21.09.2023

2023, ഫെബ്രുവരി 28, ചൊവ്വാഴ്ച

"വീണ്ടും കലാലയ മുറ്റത്തെത്തിയപ്പോൾ"

 "വീണ്ടും കലാലയ മുറ്റത്തെത്തിയപ്പോൾ"

✍️സുഹൈൽ പി.ടി
ഈത്തച്ചിറ✍️
ഇന്നത്തെ ദിവസം വളരെ സന്തോഷത്തിൽ അതിലേറെ ആഹ്ലാദത്തിൽ കഴിഞ്ഞുപോയി. ജീവിത ചരിത്രത്തിൽ വളരെ ഒരു നാഴികക്കല്ലായിട്ട് ഈ ദിവസം രേഖപ്പെടുത്തുക തന്നെ ചെയ്യും കാരണം ഈ ജീവിതായുസിൽ വീണ്ടും ഒരു കണ്ടുമുട്ടൽ ഉണ്ടാകും എന്ന് സ്വപനത്തിൽ പോലും പ്രതീക്ഷിക്കാത്ത പല പ്രിയ മുഖങ്ങളും ഇന്നലെ കണ്ടപ്പോൾ തികച്ചും ആശ്ചചര്യവും അത്ഭുതവും കൂറി. ഓരോ മുഖവും ഓരോരോ ഓർമ്മകളായിട്ടാണ് മനസ്സിലൂടെ കടന്നു പോയത്.
ജീവിതം എത്ര വലുതായാലും എത്ര ഉന്നതിയിലായാലും അവിടെയെന്നും ദർശിക്കാൻ കഴിയാത്ത അത്രയ്ക്ക് സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നു ഇന്നിന്റെ പകൽ മുഴുവനും സമ്മാനിച്ചത്.
കോലം കൊണ്ടും കല കൊണ്ടും കഴിവ് കൊണ്ടും പലർക്കും ഒന്നുമല്ലാതിരുന്നതിരുന്നവർക്ക് മുന്നിലും കലാലയം ഇന്ന് ഓർമ്മയുടെ രൂപത്തിൽ വ്യത്യസ്ത താളമിടുകയായിരുന്നു.
ആരൊക്കെയോ ആവുമെന്ന് തോന്നിച്ച പലരും ആരുമാവാതെ,ആരുമാവാതെ പോകുമെന്ന് തറപ്പിച്ചുറപ്പിച്ച പലരും ആരൊക്കെയോ ആയി എന്ന തോന്നലും പല കണ്ണുകളുടെ നോട്ടവും പറയാതെ പറയുന്നുണ്ടായിരുന്നു.
ഇന്നലെ എന്തായിരുന്നു എന്നതിലുപരി ഇന്ന് എന്ത് നാളെ എന്ത് ?, ആര് ? എന്നതിൽ പ്രത്യേകമായ കാര്യമുണ്ടെന്ന പഠനം ഓരോരുത്തർക്കും മനസ്സിലാക്കി തന്നു ഈ സംഗമം.
പ്രതീക്ഷ മങ്ങി പതിരിന് വളം വെക്കുകയാണ് എന്ന രീതിയിൽ അധ്യാപകർ പോലും കൈകാര്യം ചെയ്ത ഇന്നലത്തെ ക്ലാസിലെ പല കുട്ടികളും ഇന്ന് ശരീരവും മനസ്സും മാത്രമല്ല അവരൊക്കെ എത്താൻ സാധ്യതയുള്ള എല്ലാ വരമ്പും ഭേദിച്ചു പരന്നൊഴികിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു.
നമ്മൾ അന്നും ഇന്നും ഒരുപോലെയാവുക എന്നുള്ളത് നല്ല ശീലമായി എണ്ണാൻ സാധിക്കില്ല.മാറ്റത്തിന് വിധേയമായി മാറ്റുള്ള മുല്യമുള്ള ഒന്നിലേക്ക് നാം നടന്നടുക്കുമ്പോഴാണ് നമ്മെ പ്രത്യേകമായി മാറ്റി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കൂട്ടത്തിൽ കൂട്ടുന്നത്.
പല മുഖങ്ങളിലും അവർ ദർശിച്ച കാഴ്ചകൾ കേൾവികൾ അവരുടെയൊക്കെ ഉളളിൽ ഞെട്ടലുകൾ ഉണ്ടാക്കിയോ എന്ന തോന്നൽചില നോട്ടങ്ങൾ കണ്ടപ്പോൾ തോന്നി .
അന്ന് ക്ലാസിലെ തന്നെ മുഴുവൻ ആളുകൾക്ക് പോലും ഓർമ്മയിലില്ലാത്ത പല ആളുകളും ഇന്ന് ഒറ്റ നോട്ടത്തിൽ തന്നെ നോട്ട് ചെയ്യുന്ന രീതിയിൽ മാറിയിരിക്കുന്നു.
പല വട്ടം ഓർമ്മയിൽ മഷിയിട്ടു നോക്കിയിട്ടും തെളിഞ്ഞു വരാതെ വന്നപ്പോൾ എനിക്ക് ഓർമ വരുന്നില്ല നീ ആ ക്ലാസിൽ തന്നെ ഉണ്ടായിരുന്നോ ? എന്ന് ചോദിച്ചവരും വന്നവരിൽ ഉണ്ടായിരുന്നു.
ഓർമ്മയിലെ ഓരോരോ പേജുകൾ തുറക്കാൻ താക്കോൽ തന്നിട്ട് ഇഷ്ടമുള്ള ഓർമ എടുത്തോ എന്ന് പറഞ്ഞാണോ അവരൊക്കെ മുന്നിലൂടെ നടന്നു പോയതെന്ന് തോന്നി.
അവിടെ ഒരുക്കിയ മിഠായിത്തരങ്ങളും,ഉപ്പിലിട്ടതുമൊക്കെ ഇന്നലെ കഴിഞ്ഞ ഓർമ്മകൾ അയവിറക്കുന്ന മധുരമുള്ള ഒന്നായി മാറി.ഉച്ചയിൽ കത്തുന്ന വയറിന്റെ കാളൽ കുത്തിക്കെടുത്താൻ സഹായിച്ച മിഠായികളും അവിടെ നിരത്തി വെച്ചതിൽ കണ്ടു.
അത് പോലെ ഓരോരോ ചുമരുകൾക്കും ,ഓരോരോ തൂണുകൾക്കും ഓരോരോ ചരിതങ്ങളാണ് നമ്മളോടൊക്കെ പറയാനുണ്ടായിരുന്നത്.
കലാലയത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഓർമ്മകളായി കൊത്തി വെച്ചത് മറ്റുള്ളവർക്ക് വായിക്കാൻ കഴിയാത്ത അവനവന് മാത്രം തിരിയുന്ന ലിപിയിലായത് നമ്മളിൽ പലർക്കും ഭാഗ്യമായി.
നല്ല നല്ല ഓർമ്മകൾ രചിക്കുക എന്നുള്ളതാണ് ഓരോരോ വ്യക്തികളും തന്റെ ജീവിതത്തിൽ ചെയ്തു വയ്ക്കേണ്ട കാര്യം എന്ന് ഈ സംഗമം നമ്മെ ഓർമിപ്പിച്ചു. മിണ്ടിയും, പറഞ്ഞും, കളിച്ചും, ചിരിച്ചും, ഇന്നലെ കഴിച്ചുകൂട്ടിയ പലർക്കും ഇന്ന് അത് വളരെ വളരെ മധുരമുള്ള ഒന്നായിട്ട് തന്നെ അനുഭവത്തിൽ വന്നു.
കളി ചിരിയുമായി നടന്ന പല ആളുകളും എല്ലാവർക്കും ഒറ്റനോട്ടത്തിൽ തന്നെ തിരിയുന്ന രീതിയിലേക്ക് അവർ മറ്റുള്ളവരുടെ മനസ്സിൽ എഴുതപ്പെട്ടിരുന്നു .
കൂട്ടുകാരെ കാണണം അവരോടു കൂട്ടമായിരുന്നു സംസാരിക്കണം എന്ന് ചിന്തയുള്ള ഒരു പറ്റം കൂട്ടുകാരിൽ നിന്നുണ്ടായ കൂട്ടായ്മയാണ് നമുക്ക് കലാലയ മുറ്റത്ത് വീണ്ടും ഇങ്ങനെയൊരു ഒത്തുകൂടൽ അവസരം ഒരുക്കിയത് .
വ്യത്യസ്ത ഭാഗങ്ങളിൽ ചിതറിക്കിടന്ന നമ്മളെ ഓരോരുത്തരെയും കണ്ണികളായി ചേർത്തുകൊണ്ട് നമ്മുടെ പഴയ കലാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ ഓരോ പ്രിയപ്പെട്ടവരെയും അതുപോലെ കലാലയ കാലത്തും ജീവിതകാലത്തും ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഗുരുക്കന്മാരേയും, കൂടെ നടന്നു പല കാര്യങ്ങളും പഠിപ്പിച്ചു തന്ന കൂട്ടുകാരേയും എന്നും ഹൃദയത്തിൻറെ ഭാഷയിൽ ഓർത്തുകൊണ്ട് അവരെ ഹൃദയത്തിൽ ചേർത്ത് കൊണ്ട് അവർക്ക് ക്ഷേമഐശ്വങ്ങൾ നിറയട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്........
10.01.2023

2023, ഫെബ്രുവരി 5, ഞായറാഴ്‌ച

വരവ്‌

*വരവ്* 

✍️ _സുഹൈൽ പി. ടി_ 
 _ഈത്തച്ചിറ_ ✍️

നീയവിടുണ്ടെന്നറിഞ്ഞ മുതലെൻ ഹൃദയം കോരിത്തരിപ്പായി

നിൻ വരവുണ്ടെന്ന വിവരം മുതലെന്നും 
ഓർത്തിരിപ്പായി

വരവടുക്കും നാൾ മുതലെൻ സ്വപ്നത്തിൻ ചിറകേറയായി 

മിഴിയിൽ കണ്ട മാത്ര കരം കോർത്ത് ചേരണമെന്നായി

മൊഴി കേട്ട മുതലെന്നും കേൾക്കണമെന്ന തോന്നലേറെയായി

ചിരി കണ്ട നാൾ മുതലെന്നുള്ളിലെന്നും
തെളിവേറെയായി 

കിടപ്പരികിലായ നേരം നീയെന്നുമെൻ ഹൃദയത്തുടിപ്പായി

ഒരു വിരിയിൽ പറ്റിച്ചേർന്ന് ഉറങ്ങിയപ്പോളെൻ  മനമിരട്ടിയായി

പാദം പിച്ച വെക്കവേ നിന്നൊപ്പമാവാൻ ഞാനൊരച്ചായച്ഛനായി

വെയിൽകലക്കിയെൻ മേനി നിൻഭാവി ചിന്തയിൽ തെളിമയായി

എൻതണലിൽ ചെടിയായി നീ ഉയരും കാഴ്ചയുൾകുളിർമയായി.

05.02.2023

2022, നവംബർ 14, തിങ്കളാഴ്‌ച

കലാലയ സ്മരണകൾ

കഴിഞ്ഞ ദിവസം സബ് ജില്ലാ കലോത്സവം നടക്കുന്ന  വി.പി. കെ.എം. എം. എച്ച്. എസ്. എസ് പുത്തൂർ പള്ളിക്കൽ  സ്കൂളിൽ സന്ദർശനം നടത്തിയിരുന്നു.അവിടം കണ്ടത് മുതൽ ഞാൻ വിദ്യാർത്ഥിയായ ഈ കലാലയ കാലത്തേക്ക് മനസ്സ് പായുകയായിരുന്നു.


 കവാടം കടന്നത് മുതൽ വിവിധ സ്റ്റേജിലായി നടക്കുന്ന പരിപാടികളുടെ ശബ്ദങ്ങൾ കാതിൽ അലയടിക്കുന്നുണ്ട് എന്നിരുന്നാലും ഓർമ്മയിലേക്ക് ഓടിയെത്തിയത് പഠന കാലത്ത് നടന്ന കലാലയ  ഓർമ്മകളും ചിന്തകളും,

ആ ദിവസങ്ങളിൽ മനസ്സിൽ  സന്തോഷം നിറച്ച പല മുഖങ്ങളുമായിരുന്നു.


സ്കൂളിൻറെ മുറ്റത്തിലൂടെ നടന്നപ്പോൾ അന്നത്തെ ഓർമ്മ മാത്രമല്ല കൗമാര പ്രായത്തിലെ രക്തത്തുടിപ്പ് കൂടിയായിരുന്നു എന്നിലേക്ക് തിരികെ വന്നത്.പഠിക്കുന്ന കാലത്ത് എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ച ആ കാലം തിരിച്ചു കിട്ടിയെങ്കിൽ എന്ന് വേദനയോടെ ആഗ്രഹിച്ചു കൊണ്ടായിരുന്നു ഓരോ പാടിയും മുന്നോട്ട് ഗാമിച്ചത്.


 പഠിച്ച ക്ലാസുകൾക്ക് മുന്നിലൂടെ,നടന്ന വരാന്തയിലൂടെ വഴിയിലൂടെ യൊക്കെ നടന്നു നീങ്ങുമ്പോൾ അന്നത്തെ പല ഓർമ്മകളും ഉള്ളിൽനിന്ന് തികട്ടി വന്നു കൊണ്ടിരുന്നു.


 പുറത്തിരുന്നതും,അകത്തിരുന്നതും,

അകത്തുനിന്ന് പുറത്തേക്ക് പോകാൻ പറഞ്ഞതും,എഴുതാനും, എഴുതിപ്പിക്കാനും, പറയാനും, പറയിപ്പിക്കാനുമൊക്കെ  ആയിട്ടുള്ള ഓർമ്മകൾ ഒരു ചിരി നൽകുന്ന സന്തോഷത്തോടെ മനസ്സിൽ ഓർത്തെടുത്തായിരുന്നു ആ നടത്തമെങ്കിലും ,അന്ന് പഠിച്ച സാഹചര്യത്തിൽ നിന്ന് എന്തൊക്കെ മാറ്റങ്ങളാണ് അവിടെ വന്നത് എന്നുള്ള ഒരു എത്തിനോട്ടമായിരുന്നു കണ്ണിൽ.


പഴയ ഓർമ്മകൾ കൂടുതൽ തിരിച്ചുകൊണ്ടുവരുന്ന എല്ലാ ആളുകളി ലേക്കും,സ്ഥലങ്ങളിലേക്കും സന്ദർഭങ്ങളിലേക്കും പോകാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു.


 ചുറ്റിക്കറങ്ങാൻ കൂട്ടായി കലാലയ കാല കൂട്ട് അബു,സലാം, മുജീബ്,ഹബീബ്,ഇർഷാദ്,അഷ്‌റഫ് തുടങ്ങിയവർ കൂടി ഉണ്ടായപ്പോൾ  നടത്തം കൂടുതൽ സന്തോഷത്തിലായി.


ഹൈ സ്‌കൂളിലും, ഹയർ സെക്കൻഡറി ക്ലാസിലും പഠിപ്പിച്ചതും അല്ലാത്തതുമായ  ഗുരുക്കന്മാരെ കണ്ടു കുശലാന്വേഷണം നടത്തി പരിചയം പുതുക്കി.


പലരും പേര് വിളിച്ചു വിശേഷങ്ങൾ ചോദിച്ചപ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷവും,കുളിരും അനുഭവപ്പെട്ടു. 


വിദ്യാർത്ഥിയായി തിരികെ വരാൻ കഴിയില്ലെങ്കിലും കലാലയ ഓർമ്മകൾ അയവിറക്കി ആനന്ദം കണ്ടെത്താൻ വീണ്ടും വീണ്ടും വന്നു പോകുമെന്ന് മനസ്സിൽ കരുതിക്കൊണ്ട്   മനസ്സില്ലാ മനസ്സോടെ ജീവിതത്തിരിക്കിലേക്ക് വീണ്ടും....


10.11.2022

2022, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

ഭാരതം

 *ഭാരതം* 


✍️ _സുഹൈൽ പി.ടി_ 

 _ഈത്തച്ചിറ_ ✍️


നന്മ ഭൂമി ഭാരതം

സ്നേഹ ഭൂമി ഭാരതം

ചോര ചിന്തി വീണ്ടെടുത്ത 

ജന്മ ഭൂമി ഭാരതം


പല കോല ഭാഷകൾ

പല പല ദേശങ്ങളും

ഒരുപാട് ജനങ്ങളും

വാഴും ഭൂമി ഭാരതം


നേശമുള്ള നാടിത്

ദോഷമില്ല വീടിത്

നന്മ പൂക്കും ചിന്തയുള്ള

ചന്തമുള്ള മണ്ണിത്


ഉയർന്നിടുന്നു ഭാരതം

പറന്നിടുന്നു ഖ്യാതിയും

പുണ്യഭൂമി ഭാരതം

എന്നുമെന്റെ ആലയം


10.08.2022


http://wa.me/+919188573514

2022, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

കണ്ണാടി

 *കണ്ണാടി* 

 

 ചിരിക്കാനും ചിന്തിക്കാനും

 ചിണുങ്ങാനും ചമയിക്കാനും

ചായാനും ചമയാനുമുള്ള

കണ്ണാടിയാ നീ ചെങ്ങാതീ..


✍️ _സുഹൈൽ പി.ടി_ 

 _ഈത്തച്ചിറ_✍️ 


2022, ജൂലൈ 31, ഞായറാഴ്‌ച

എന്റെ ഈത്തച്ചിറ

*"എന്റെ ഈത്തച്ചിറ* " ✍️ _സുഹൈൽ പി.ടി_ _ഈത്തച്ചിറ_ ✍️ 
 ചിറയെന്നു കേട്ടു നിൻ മനത്തിൽ 
 പെരിയ ചിറയാ എന്ന ചിന്ത വേണ്ട 
 ചെറിയ തോടിൽ വലിയ തോതിൽ
 പണിത ഒരു ചാന്ത് നിർമ്മിതിയാ... 
 കുഞ്ഞെൻ ചിന്തക്ക് വഴി തടഞ്ഞും നിരന്നും
 വലിയ വേദിയായി നിന്നവൻ
 കല്ലിനെ മുള്ളിനെ കള്ളിമുള്ളിനെ 
മെരുക്കി ചിറ താണ്ടി വന്ന നീരുറവ 
 മൗനമാം എന്നുള്ളിൽ കുളിര് കടത്തി 
 നടന്ന് സിരകളിൽ തൊട്ട് തലോടവേ 
ഉറക്കം നടിച്ചു മടി കാണിച്ച വാക്കുകൾ 
മിഴി തുറന്ന് തല പൊക്കി നോക്കി 
വാക്കുകൾ ചെത്തായി നിന്നപ്പോ 
ഈത്തച്ചിറക്ക് കവിയായി കവിതയായി
 പല നിറ ചിന്തകൾ ചിറക് വെച്ചും 
ചിരി നിറച്ചും ചിറയുള്ളിൽ കയറി കിടക്കുന്നു 
 ഓർക്കുമ്പോ ഓർമ്മയിൽ 
എന്നുമെന്നും നേർമ ചിരിയുള്ള 
ചിറയാ എൻ ഈത്തച്ചിറ

. 31.07.2022 http://wa.me/+919188573514