2016 മാർച്ച് 6, ഞായറാഴ്‌ച

പൂമ്പൊടികള്‍

ഓരായിരം കിനാക്കള്‍ കോറിയിട്ട 
പ്രണയപൂമ്പൊടിയാല്‍ പരാഗണം 
നടന്ന തിരുസവിദത്തുവാന്‍ മോഹം.
ഒറ്റയായായിരിക്കുമിടവേളകളില്‍ -
വീണ്ടും വീണ്ടും തുറന്നുവരുന്നു-
നിന്നോര്‍മ്മതന്‍ സ്നേഹ ജാലകം.
ചില സായം സന്ദൃയില്‍ 
കിനാവിനിതള്‍ വിടരും -
വേളയിലുള്ളിലൊരു ദാഹമായി
നീ തെളിയും മാത്രയില്‍,
പറയാനായി പന്തയംവെച്ചും
ഉടയാടകള്‍ മാറ്റിവെച്ചു 

തിരയാന്‍ മൊഴിഞ്ഞും
കണ്ണടച്ച് കല്‍ബിലെ
കള്ളനെ കണ്ണിലേക്ക് വരുത്തി
ചുടുചുംബനം കൊടുക്കാന്‍

 മൊഴിഞ്ഞതുമെല്ലാമെത്ര-
രസ നിമിഷങ്ങള്‍ സമ്മാനിച്ചു-
മാഞ്ഞുപോയതോര്‍ത്തുപോകുന്നു
കാണാന്‍ കൊതിച്ചു കാത്തിരുന്നതും
കാണിക്കാനായിമാറ്റിവെച്ചതുമൊക്കെയയവിറക്കി

കാലവും കഴിഞ്ഞു കോലവും പൊഴിഞ്ഞു
പുതു പ്രഭാതങളെ വര വേല്‍ക്കുമ്പോലു-

ള്ളിലൊരുചാന്ചാട്ടം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ