2013 നവംബർ 8, വെള്ളിയാഴ്‌ച

ഉള്പ്രേരിതം

മരുമണ്ണിന്‍ രാപകലുകളില്‍
അതിജീവനം തേടുന്ന ത്യാഗി തന്‍
അറകള്‍ കയറിയിറങ്ങും വായുവും
ഇമ വെട്ടി കളിക്കുന്ന അക്ഷിയും
അന്നം ഭുജിക്കുന്ന കൈകളും
ചലനാത്മ ഹേതുവാം പാഥവും
കാദും കതിരും പതിരും കാതലും
കനവും നിനവും ഒര്മയുമെല്ലാം
ക്ഷുഭിതാന്തരീക്ഷം പരത്തും-
നിതാഖത്തിന്‍ താണ്ഡവലയില്‍.
മരുപ്പച്ചയില്‍ കിളര്ക്കുമെന്ന ചിന്ത
മനത്തില്‍ കൊളുത്തി പറന്നിറങ്ങിയ ത്യാഗിക്ക്
ഇന്നിന്‍ യാമങ്ങള്‍ കരള്‍ കീറിരുള്‍ നിറയ്ക്കും
നിമിഷമായി മുന്നില്‍ കറങ്ങി വരുന്നു.
തെളിച്ചവുമായി വെളുത്ത പുലരികള്‍
നിറക്കൂട്ടുമായകലെ മരഞ്ഞിരിക്കയാവാമെന്ന
ഉള്പ്രേയരിത തോന്നലില്‍ കാത്തിരിക്കുന്നു.

സുഹൈല്‍ പി.ടി
ഈത്തച്ചിറ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ