2014 ഡിസംബർ 14, ഞായറാഴ്‌ച

അപ്രതീക്ഷിതം

കാണാന്‍ കൊതിച്ചു നമ്മള്‍
കാത്തിരുന്നതൊരുപാട്
മുഖതാവില്‍ കണടുമിണ്ടാന്‍-
നമ്മളൊരുങ്ങി വന്നതോ പല തവണകള്‍
ഒടുവില്‍ നിന്‍ മുഖം കണടു മിണ്ടി ഞാൻ പക്ഷെ!
നീയെന്നെ കണാന്‍ മിഴി തുറന്നില്ല മൊഴിഞ്ഞില്ല
ആവേളയിലെന്നോര്‍മയില്‍ തെളിഞ്ഞു വന്നു
നീയെന്നരികിലേക്ക് വഴി തിരിച്ചയന്ന്
ദൃതിയെന്നെ ദൂരെയകററിയ നിമിഷം.
ചില സൂരൃാസ്ഥമയം പിറകിലൊളിക്കവെ
ഒരു സന്ദൃാ നേരമെന്‍ കര്‍ണ്ണപടത്തില്‍
ഹ്രദയം പിളര്‍ക്കുമിടി മുഴക്കം കേട്ടു .
കേട്ടെയുടെനെയുള്‍മനസ്സില്‍ കത്തിയ
കനല്‍ പരത്തിയ‍ നോവിന്‍ പരപ്പില്‍
മുങ്ങിതളര്‍ന്നെന്‍ മനസ്സും-
വിറയാര്‍ന്നെന്‍ ചുണ്ടും
നനവാര്‍ന്നെന്‍ മിഴിയും-
കണ്ഠമിടറിയ മൊഴിയും
വിറങ്ങലില്‍ മൂടിയ വദനവും
പൂര്‍വ മാത്രയില്‍ വന്നെത്തിയതോ-
പല നാളുകള്‍തന്‍ മലക്കംമറിച്ചിലില്‍.
എന്കിലുമെന്നും മാറിമറിഞ്ഞു-
നിറയുന്ന ഓര്‍മതന്‍ അറയില്‍
തികട്ടിയുണര്‍ന്നു പൊങ്ങുന്നു നിന്‍മുഖം.
നിന്‍ ചിത്രം മിഴി തട്ടും മാത്രയില്‍
ഓടിയണയുന്നുമിന്നും-
 മുഖധാവില്‍ നമ്മളിരുപര്‍ക്കകും
കണ്ടുമിണ്ടാന്‍ വിധി-
കനിഞ്ഞില്ലെന്ന തേങ്ങല്‍.
തേടുന്നു നാഥനിലെന്നും
കണ്ടിടാൻ ആ ജനനത്തിൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ