2015 മേയ് 31, ഞായറാഴ്‌ച

Anti tobacco day (ലോക പുകവലി വിരുദ്ധ ദിനം.

May 31
Anti tobacco day (ലോക പുകവലി വിരുദ്ധ ദിനം.
പുകയവലിയെ കുറിച്ച് പറയുമ്പോള്‍ കുട്ടിക്കാലമാണ് മനസ്സില്‍ തെളിയുക.സിഗരറ്റ്, ബീഡി ഇവയൊക്കെയായിരുന്നു അന്ന് ഉപയോഗച്ചിരുന്നത്.കല്ലൃാണ വീടുകളിലും സല്‍ക്കാര വീടുകളിലും സിഗരറ്റ് കൊടുക്കല്‍ പതിവായിരുന്നു.
പലരും ഒരു രസത്തിനോ, ഞാനും വലിയ ആളായി എന്നൊക്കെ തോന്നിപ്പിക്കാനുമായിരുന്നു പലപ്പോയും പുകയില നുണഞ്ഞു തുടങ്ങിയിരുന്നത്.
പിന്നെ അതൊരു ശീലമായി ജീവിത ശൈലിയുടെ ഭാഗമായി അതിനടിമപ്പെടുന്ന അവസ്ഥയിലേക്ക് മാറുന്നു.
ഒരു താല്‍പരൃവുമില്ലാതെ ഫ്രണ്‍സിന്‍െറ ഇടയിൽ അംഗീകാരം കിട്ടാന്‍ വലി തുടങ്ങിയവരായവരും എണ്ണത്തില്‍ കുറവല്ല.
പഴയ കാല കല്ലൃാണ വീഡിയോ കാണുമ്പോള്‍ സിഗരറ്റ് വലിച്ച് അഭിമാനത്തോടെ കാമറയിലേക്കൂതി നിര്‍വൃതി കൊള്ളുന്ന കാഴ്ച കളും കാണാം.
ഈയൊരവസ്ഥാ വിശേഷത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ സിനിമ എന്ന മാധൃമം മുഖൃമായ പന്ക് വഹിച്ചിട്ടുണ്ട്. പ്രതൃേകിച്ച് പഴയ കാല സിനിമയില്‍ നായകനോ വില്ലനോ ബീഡിയോ,സിഗരറ്റോ വലിക്കാതെയുള്ള സിനിമകൾ ഇല്ല എന്ന് തന്നെ പറയാം.
ഞാനും ചെറുപ്പത്തില്‍ സ്മോക്ക് ട്രൈ ചെയ്തിട്ടുണ്ട്. ബാല പാഠം പേപ്പര്‍ ചുരുട്ടി കത്തിച്ചു വലിച്ചു കൊണ്ടായിരുന്നു. പിന്നെ വല്ലൃുപ്പയേയും വല്ലൃുമ്മയേയും ബീഡി കത്തിക്കാന്‍ സഹായിച്ചു കൊണ്ട് അപ്ടേറ്റ് ചെയ്തു.ജീവിതത്തില്‍ വല്ലൃുപ്പയും വല്ലൃുമ്മയും തമ്മിലുള്ള ഐക്യം പോലെ തന്നെ ബീഡി വലിയിയും അവരത് സൂക്ഷിച്ചു പോന്നു.
കയ്യില്‍ മൂന്ന് ബീഡിയുണ്ടെന്കില്‍ രണ്ടെണ്ണം വലൃുപ്പക്കുള്ളതാണെന്ന് മാത്രം. ഫാദറൊരു ചെയ്ന്‍ സ്മോക്കറായിരുന്നു ഇപ്പോള്‍ പുള്ളി ഡീസെന്‍റെ് പാര്‍ടീസായീണ്.
ആയിടെ എന്‍െറ മൂത്താപ്പയുടെ കുടിയിരിപ്പ് ദിവസം എല്ലാവരും അവിടെ ഓരോ പരിപാടിയുമായി തിരക്കിലായിരുന്നു.എന്തോ ഒരു ആവശൃത്തിന് ആരോയെന്നെ തറവാട് വീട്ടിലേക്ക് പറഞ്ഞയച്ചു. തറവാടിനോടുത്തുള്ള റോഡരികില്‍ നിന്ന് നിറയെ സിഗരറ്റുള്ള ഒരുപേക്ക് വീണുകിട്ടി.
വല്ലാത്ത സന്തോഷത്തോടെ എന്‍െറ ദൈവേ ! ഞാനിന്ന് വലിച്ച് മരിക്കും എന്ന നിര്‍വൃതിയോടെ തറവാട്ടിലെ ത്തി.എവിടെക്കയോ തപ്പിതിരഞ്ഞപ്പോള്‍ ഒരു തീപ്പട്ടി കിട്ടി. കത്തിച്ച് സിനിമ യിലെ നായകനെപ്പോലെ വലിച്ച് നീട്ടി ഊതി.ചുമച്ചിട്ടും, കണ്ണ് നിറഞ്ഞിട്ടും വലി നിര്‍ത്തിയില്ല. ഒന്ന് കഴിഞ്ഞ് രണ്ടാമത്തേതിന് തിരി കൊളുത്തി വലി ആരംഭിച്ചു അസഹൃമായ ചുമ കാരണം അവിടെ വെച്ച് നിര്‍ത്തി.
പരിണിത ഫലമെന്നോണം എകദേശം ഒരാഴ്ചയോളം ചുമയും നെഞ്ച് വേദനയും ഉണ്ടായി.അതോടെ പുകവലിയോട് യുഗുഡ് വബൈ പറഞ്ഞു.യുത്വത്തിലെത്തിയപ്പോള്‍ കമ്പ വലിക്ക് പോയപ്പോളെന്നും ബീഡി വലിച്ചപ്പോള്‍ നേരിട്ടത്ര വിഷമമുണ്ടായിട്ടില്ല.
വലി പ്രാക്ടീസ്(സിഗരറ്റ്) നിര്‍ത്തി ഡീസന്‍റെ് പാര്‍ട്ടീസായി നടക്കുന്ന കാലം ഒരുച്ച സമയംഫാദർ പറഞ്ഞു.പീടികയില്‍ പോയി ഒരുപേക്ക് സിഗരറ്റ് വാങ്ങിവാ!
ഞാൻ ഉപ്പയുടെ അടുത്ത് ചെന്ന് പറഞ്ഞു."ഇന്‍ക്കും മാണം സിഗരറ്റ്"?. അതോടെ ഫാദർ പ്രസ്താവിച്ചു."ന്‍െറ കുട്ടി പീടിയേല്‍ പോണ്ട".പിന്നെ സിഗരറ്റിന്‍റെ ആവശ്യത്തിനായി കടയില്‍ പറഞ്ഞയച്ചിട്ടില്ല.
പഴയ തലമുറ പുകവലി അത്ര ഗൗരവമായി കണ്ടിരുന്നില്ല അവര്‍ക്കതിനുള്ള ബോധവല്‍ക്കരണം കിട്ടിയിരുന്നില്ല.ഇന്നിപ്പോള്‍ പുകയിലയുടെ എല്ലാം ദോശ ഫലങ്ങളും അറിഞ്ഞുകൊണ്ട് പിന്നെയും ഉപയോഗിക്കുന്നുണ്ടെന്കില്‍ നാം മാത്രമാണതിന്‍റെ ഉത്തരവാദി എന്നോര്‍ത്താല്‍ നന്ദി.‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ