2017 ഏപ്രിൽ 13, വ്യാഴാഴ്‌ച

My Comments

രിത്രത്തിലെ നെഹ്രുവും ഗാന്ധിജിയുമൊക്കെ വീര പുരുഷന്മാരാണ് പക്ഷേ അവരുടെ പേരിൽ നാട്ടില്‍ നടത്തുന്ന സ്ഥാപനം അവരുടെ പേരില്‍ ചെളി തെറിപ്പിച്ചുകൊണ്ടിരിക്കുന്നു.

കളിയൊക്കെ നല്ലതാ പക്ഷേ കുട്ടികളോട് വേണോ ?


സംഘടന സങ്കുചിതത്വം കാണിക്കാതെ പൊതു പ്രവർത്തനം നടത്തിയ നേതാവായിരുന്നു മഹാനായ E. അഹ്മദ് സാഹിബ്.
ആഖിറം സന്തോഷത്തിലാക്കട്ടെ!


പ്രണയം അതിന് പ്രത്യേകിച്ച് ഡേറ്റും നേരവും കാലവും ഒന്നും വെക്കാന്‍ പറ്റില്ല. കാലവും നേരവും നോക്കി ആഘോഷിക്കുമ്പോള്‍ അത് ഒരു ചടങ്ങ് കഴിക്കും പോലെ ആയിപ്പോവില്ലേ?...

വെള്ളയായ ജീവിതത്തില്‍ വേനലിന്‍െറ പൊടിപടലങ്ങള്‍ അഴുക്ക് നിറക്കുന്നു.

തിരുത്തേണ്ടത് തിരുത്തിയാല്‍ ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്താം.

വെള്ളത്തുള്ളികള്‍ക്ക് ക്ഷാമമുണ്ടെന്കിലും വിയര്‍പ്പ്തുള്ളികള്‍ക്കൊരു ക്ഷാമവുമില്ല.

പൂര്‍ണ്ണമായി തുറന്നു സംസാരിക്കാത്തവരുടെ വിഷയത്തില്‍ ആത്മാര്‍ഥമായി ഇടപെട്ട് സംസാരിക്കുന്നവര്‍ക്ക് വേദനകള്‍ ബാക്കിയാവും.

"മൗനത്തോളം ശക്തമായൊരു ഭാഷയില്ല
മൗനത്തോളം ശക്തമായൊരു ശിക്ഷയുമില്ല"

മറ തുറന്ന് മാനം കവര്‍ന്നവരോട് മറയില്ലാമനത്തോടെ മന്ത്രം നടത്താന്‍ കഴിയുന്നവരത്രേ ഭാഗൃര്‍.

നല്ല അറിവുള്ളര്‍ക്കും അറിവ് കുറഞ്ഞവര്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് കേള്‍വിക്കാരനാവാനുള്ള കഴിവ് കൂടുമെന്നാണെന്‍െറയൊരിത്.

കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ നിങ്ങളൊക്കെ ഉണ്ടല്ലോ? അതാണൊരു സന്തോഷം.
ശുഭ രാത്രി

രാവിലെ സുബ്ഹ് നമസ്കാരവും ഖുര്‍ആന്‍ പാരായണവും കഴിഞ്ഞ് അടുക്കളയില്‍ കയറി ഉമ്മക്കൊരു ചായ ഇട്ടുകൊടുത്തു,കുറച്ച് പാത്രങ്ങള്‍ കഴുകികൊടുത്തു മുറ്റത്ത് ഉമ്മ അടുക്കി വെച്ച ഒാലമെടല്‍ കറഞ്ഞ് വിറകും റെഡിയാക്കി കൊടുത്തപ്പോള്‍ ശരീരം വിയര്‍ത്തു മനസ്സ് തണുത്തു.
ഉമ്മയും ഹാപ്പി ഞാനും ഹാപ്പി


ചിലത് പറഞ്ഞ് ഫലിപ്പിക്കാനാവില്ല അത് പ്രവര്‍ത്തിയിലൂടെ ബോധൃപ്പെടുത്താനേ സാധിക്കൂ....

സ്വാര്‍ഥതയും പിശുക്കും ദാമ്പതൃജീവിതത്തിലെ സന്തോഷത്തെ മങ്ങലേല്‍പിക്കും

ഇന്ന് രാവിലെ യുള്ള നടത്തത്തില്‍ SSLC പരീക്ഷ നേരിടുന്ന രണ്ടു വിഭാഗത്തെ കണ്ടു ഒന്ന് നമ്മളൊക്കെ നേരിട്ട പോലെ ലവലേശം ഭയമോ ആശന്കയോ ഇല്ലാത്തവര്‍
കല്ലൃാണവും സല്‍ക്കാരവും വീട്കൂടലുമൊക്കെ ഒഴിവാക്കി ടൃൂഷന്‍, പടിപ്പിസ്റ്റ് ചിന്തയില്‍ പ്രാര്‍ഥിക്കാനഭൃര്‍ഥിച്ച മറ്റൊരു കൂട്ടര്‍ ആദൃംപറഞ്ഞകൂട്ടരോടാണെനിക്കൊരിത്.ഭാവിയിലെ എന്‍ട്രന്‍സ് കൊച്ചിംഗിനെ കുറിച്ചോ എന്‍ജിനിയര്‍ മെഡിക്കല്‍ അഡ്മിഷനെ കുറിച്ചോ യാതൊരു ആശന്കയോ ആധിയോ ഇല്ലാത്തവര്‍.

വിശ്വാസിക്കും അവിശ്വാസിക്കും ഗുണം ചെയ്യുന്ന ദൈവത്തിലാണെന്‍െറ വിശ്വാസം.

ക്ഷമയെന്നാല്‍ സഹിക്കല്‍ മാത്രമല്ല പൊറുക്കലും അതില്‍പ്പെടും.

കിട്ടാത്തതില്‍ പരിതപിക്കുന്നതിന് മുമ്പ് ചെയ്തു തന്നതിലെ നല്ലതിനെക്കുറിച്ചോര്‍ത്തിരിക്കാറുണ്ടോ?

ഉപാധികളില്ലാതെ സ്നേഹിക്കുന്നവര്‍ കയറ്റത്തിലും ഇറക്കത്തിലും കൂടെയുണ്ടാവും

കൊതുകിന്‍െറ തലോടലും കാതിലുള്ള കിന്നാരം പറച്ചിലുമായി ഇന്നലത്തെ രാത്രി ഒന്നൊന്നര ശുഭമായി.

സാന്ത്വനം, സഹചാരി വളണ്ടിയേഴ്സിന്‍െറ മഞ്ചേരി മെഡിക്കല്‍ കോളേജ് കാഷ്യാലിറ്റിയിലുള്ള സേവനം എത്രയോ പ്രശംസനീയമാണ്.

കയര്‍‍ കയ്യില്‍ തന്നെന്ന് കരുതി എല്ലായിടത്തും കെട്ടാമെന്ന തോന്നല്‍ ശെരിയാണെന്ന് തോന്നുന്നില്ല.

മത വര്‍ണ്ണ വെറികള്‍ മറന്ന് മനഷൃത്വംതെളിഞ്ഞുകാണുന്നത് സര്‍ക്കാര്‍ ആശുപത്രികളിലാണ്.

കരയുന്ന കണ്ണുകള്‍‍ പ്രത്യേക വര്‍ഗത്തിന്‍െറ കുത്തകയല്ല.
സുപ്രഭാതം

ദീര്‍ഘ യാത്ര അനുഭവങ്ങള്‍ ജീവിതയാത്രയില്‍ ലഭിക്കുന്ന മഴവില്ലിന്‍ വര്‍ണ്ണങ്ങളാകുന്നു.

പ്രേമം തലക്ക് പിടിച്ചവനെന്തും പറയാം ജീവിതം തലയില്‍ വെച്ചവനെപ്പോലെയല്ല...

"മറക്കാനാകുമോ"
ഒരുപാട് പേരുടെ തണല്‍ തട്ടിയാണ് നീ വളര്‍ന്നത്.

അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന തോന്നലാണ് കാത്തിരിപ്പിന്‍െറ ദുര്‍ഘടങ്ങളെ നേരിടാൻ പ്രാപ്തരാക്കുന്നത്.

കറുക്കാനും വെളുക്കാനും ആളുകൾ പണം ചിലവാക്കുന്നു.

ചിലര്‍ കലയെ കൊലചെയ്യുന്നു 
ചിലർ കൊലയെ കലയാക്കുന്നു

തുരന്ന് കാതല്‍ നോക്കി ചിലപ്പോള്‍ ചന്ദനം വാങ്ങാമായിരിക്കും ചന്ദ്രനെ,ചിത്രയേ ഒന്നും അങ്ങിനെ കിട്ടില്ലാലോ

ഓടും വണ്ടി ഒഴുകും വണ്ടി ചീറും വണ്ടി ചിറകുള്ള വണ്ടി
തീവണ്ടി

ടി.പി കേസില്‍ പ്രതികള്‍ ഒരുപാട് ഉണ്ടാകുമായിരുന്നില്ലെന്കിലൊരു മാത്ര വെറുതെ നിനച്ച്പോയി

TTR വന്ന് അടുത്ത് നില്‍ക്കുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ പോക്കറ്റില്‍ നിന്ന് ടിക്കറ്റെടുത്ത് മൃദുവായി തലോടിയൊരുമ്മ വെച്ചു കൊടുത്തു.

അസംബ്ലിയിൽ ചൊല്ലി ശീലിച്ച പ്രതിജ്ഞ പലരിലും യാഥാര്‍തൃമായി വരുന്നത് തിരക്കുള്ള ജനറല്‍ കമ്പര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യുമ്പോഴാണോന്നൊരു ഡൗട്ട്.

പ്രവാസിയായി നാട്ടലെ എയര്‍പ്പോര്‍ട്ടിലെത്തുമ്പോള്‍ ഉമ്മയുടെ നെററിയില്‍ ചുമ്പനം നല്‍കല്‍ പതിവാണ് അപ്പോൾ ഉമ്മയുടെ മുഖത്ത് വിരിയുന്ന പ്രസന്നതയും കണ്ണില്‍ തെളിയുന്ന തിളക്കവും അത്ര തന്നെ വേറാരിലും ദര്‍ശിച്ചിട്ടില്ല.

തേങ്ങാവലിക്കാരന് കിട്ടുന്നത്ര ക്ഷണമൊന്നും നാട്ടിലാര്‍ക്കും കിട്ടാറില്ലത്രേ

നിന്‍െറ സ്നേഹ ചിറകുകൾളാദൃം വിടര്‍ത്തേണ്ടത് നിന്‍െറ കുടുംബക്കാരിലാണ്.

മതം പരസ്പരം സ്നേഹവും കരുണയുള്ളവരാവാനും പഠിപ്പിക്കുന്നു.

തണല്‍ എന്നന്നേക്കുമായി മായുമ്പോഴാണ് പലരും കിട്ടിയ തൊലിന്‍െറ വൃാപ്തി ഉള്‍ക്കൊള്ളുന്നത്.

പരസ്പരം തര്‍ക്കിക്കുമ്പോള്‍ മറക്കാനും പൊറുക്കാനും ഉതകുന്ന വാക്കുകൾ കൊണ്ടായല്ലെന്കില്‍ പണിപാളും.

നഷ്ട ലിസ്റ്റിന് കണ്ണ് കൊടുക്കാതെ നേടിയതില്‍ കണ്ണുതുറന്നിരുന്നാല്‍ ജീവിതം സ്വസ്തം ശാന്തം.

ഉറക്കം ശക്തമെന്കില്‍ എവിടെ കിടന്നാലും ഉറങ്ങിപ്പോകും

കുടുംബമായും ബന്ദുമിത്രാദികളുമായും ഇഴകിച്ചേര്‍ന്ന് പരസ്പരം അറിഞ്ഞും അറിയുച്ചും ചേര്‍ന്നും ചേര്‍ത്ത് പിടിച്ചും ചെയ്തും ചെയ്യിപ്പിച്ചും രണ്ട് മാസം കഴിഞ്ഞുപോയി.ജനിച്ച നാടും ആ നാടിന്‍െറ സുഖന്ധ പരിമളം നിറഞ്ഞ സ്നേഹവും വാത്സലൃവും തലോടലും എല്ലാം ആയിരം മൈലുകള്‍ക്കപ്പുറമായി മാറിയിരിക്കുന്നു.
സ്നേഹിക്കല്‍ ചരൃയാക്കിയ നിങ്ങളിലെ പലരേയും വേദനയോടെ ഞാൻ ഓര്‍ക്കുന്നു അവര് എന്നും‍ പ്രാര്‍ഥനയിലുണ്ടാവുമെന്ന് പറയാനും ആഗ്രഹിക്കുന്നു.

വീടിന്‍െറ വലത് ഭാഗത്ത് കുമ്മനം രാജശേഖരും ഇടത് ഭാഗത്ത് ജി.സുധാകരനും വന്ന് വോട്ട് ചോദിച്ചു പോയി ഇനി ഒരു കുഞ്ഞാപ്പ ടീമിന്‍െറ പരിപാടിയുടെ കുറവുണ്ട് അത് ഉണ്ടാവുമോ ആവോ?

ജിദ്ദയിലെ ആദ്യം യൗം തന്നെ പൊടിക്കാറ്റിനാല്‍ സമൃദ്ദമായി.

വെള്ളംകാണാതെ വര്‍ഷങ്ങളോളം ജീവിച്ച കമ്പിളിപ്പുതപ്പിനും ചിലത് പറയാനുണ്ടാവും.

പണ്ടൊക്കെ മലപ്പുറത്തിന്‍െറ പേര് തലപ്പുറമെന്നായിരുന്നോ ?

ചില മരണങ്ങള്‍ വല്ലാതെ ചിന്തിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു.

എത്ര നല്ല പെര്‍ഫോമന്‍സിനുംമോശം കമന്‍റ്സ് മാത്രം തന്ന് ക്ഷമക്ക് നെല്ലിപ്പലകയുണ്ടെന്ന് ബോധൃം വരുത്തിയ കളിക്കൂട്ടുകാരായിരുന്നു ബാലൃകൗമാരകാലത്തിലുണ്ടായിരുന്നത്.

ചിലർ കുറച്ച് കാലമേ കൂടെ കാണൂ പക്ഷേ സൂര്യപ്രകാശം പോലെ അവരെയെല്ലായിടത്തും വെളിച്ചം പരത്തി എന്നെന്നേക്കുമായി മാഞ്ഞു പോവും.

കാറ്റേ കാറ്റേ പൊടിക്കാറ്റേ
അനക്കൊന്ന് ദുബായിക്ക് പൊയ്ക്കൂടേ....

അകന്നുപോകുമ്പോള്‍ വേദന കൂടുമെന്ന് കരുതി അരികില്‍ സ്നേഹം മറച്ചു വെക്കുന്ന നിലപാടിനോട് വിയോജിക്കുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ