മണ്ണാർക്കാടൊരുപറ്റമിന്ന്
മണ്ണിലേക്കൊരുവനെയയച്ചു
പച്ചയെ സ്നേഹിച്ചവനെ നീ
പച്ചില പോൽ മുറിച്ചു
പച്ചപുതച്ച അവനെ നാം
പള്ളിക്കാട്ടിലേക്കെടുത്തു
കമ്പ് വെച്ച മണ്ണിലവൻ
ഓരം ചേർന്നുറങ്ങി
പിച്ച വെച്ച കാലം തൊട്ട്
പച്ചപടയണിയിലായവൻ
വിരിച്ച വഴികൾ മൂകമായി
പാലൂട്ടിയ ഉമ്മ തൻ കൈ
പശിയടച്ച ഉപ്പ തൻ ചോര
പച്ചയായ നോവിൽ നീറുന്നതും
പിടിച്ച വിധിയെ പഴിക്കുന്നതും
മിഴി നീര് നിറഞ്ഞൊലിച്ചു
പുഴയായി ഒഴുകുന്നതും
പച്ച വിരിച്ച മനത്തിലും
ചുവപ്പ് പതിഞ്ഞ മനസ്സിലും
കെടാ വിളക്കായി തെളിയണം
കാലന് കൈ കൊടുക്കും
കാട്ടാള കുഴിയിൽ നിന്ന് നാം
കരകേറി വരും നാൾ ഞാൻ
കനവ് കാണ്ടുറങ്ങട്ടെ
പച്ചയെ സ്നേഹിച്ചവനെ നീ
പച്ചില പോൽ മുറിച്ചു
പച്ചപുതച്ച അവനെ നാം
പള്ളിക്കാട്ടിലേക്കെടുത്തു
കമ്പ് വെച്ച മണ്ണിലവൻ
ഓരം ചേർന്നുറങ്ങി
പിച്ച വെച്ച കാലം തൊട്ട്
പച്ചപടയണിയിലായവൻ
വിരിച്ച വഴികൾ മൂകമായി
പാലൂട്ടിയ ഉമ്മ തൻ കൈ
പശിയടച്ച ഉപ്പ തൻ ചോര
പച്ചയായ നോവിൽ നീറുന്നതും
പിടിച്ച വിധിയെ പഴിക്കുന്നതും
മിഴി നീര് നിറഞ്ഞൊലിച്ചു
പുഴയായി ഒഴുകുന്നതും
പച്ച വിരിച്ച മനത്തിലും
ചുവപ്പ് പതിഞ്ഞ മനസ്സിലും
കെടാ വിളക്കായി തെളിയണം
കാലന് കൈ കൊടുക്കും
കാട്ടാള കുഴിയിൽ നിന്ന് നാം
കരകേറി വരും നാൾ ഞാൻ
കനവ് കാണ്ടുറങ്ങട്ടെ
സുഹൈൽ പി.ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ